മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഒന്നാം ഘട്ട ലിസ്റ്റിലെ 242ൽ 235 പേരും സമ്മതപത്രം കൈമാറി

രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഒന്നാം ഘട്ട ലിസ്റ്റിലെ 242ൽ 235 പേരും സമ്മതപത്രം കൈമാറി
Published on

മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമാണം ആരംഭിക്കാനിരിക്കെ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ​ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ഇന്നലെ മാത്രം 113 പേർ സമ്മതപത്രം നൽകി. ഇതോടെ ഒന്നാം ഘട്ട ലിസ്റ്റിലെ 242ൽ 235 പേരും സമ്മതപത്രം കൈമാറി. ഇതിൽ ടൗൺഷിപ്പിൽ വീടിനായി 170 പേരും സാമ്പത്തിക സഹായത്തിനായി 65 പേരുമാണ് സമ്മതപത്രം നൽകിയത്. ഭൂമിയുടെ ഉടമസ്ഥതയിൽ വ്യക്തത വരുത്തിയതോടെയാണ് കൂടുതൽ ​ഗുണഭോക്താക്കൾ സമ്മതപത്രം നൽകിയത്. രണ്ടാം ഘട്ട ലിസ്റ്റിലുള്ള 2 എ, 2 ബി ലിസ്റ്റിലെ സമ്മതപത്രം ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും.


ടൗൺഷിപ്പ് നിർമാണത്തിൽ ഒന്നാം ഘട്ട ലിസ്റ്റിലെ ഭൂരിഭാഗം ​ഗുണഭോക്താക്കളും സമ്മതപത്രം നൽകിയതിന്റെ ആശ്വാസത്തിലാണ് സർക്കാരും ജില്ല ഭരണകൂടവും. മറ്റന്നാൾ ടൗൺഷിപ്പിന് തറക്കല്ലിടൽ നടക്കാനിരിക്കെ ദുരന്ത ബാധിതർ സമ്മതപത്രം നൽകാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ദുരന്ത ബാധിത പ്രദേശത്തെ ഭൂമി ​ദുരന്ത ബാധിതർക്ക് തന്നെയെന്ന് വ്യക്തമാക്കിയതോടെയാണ് കൂടുതൽ പേർ സമ്മതപത്രം കൈമാറിയത്.

അതേസമയം, സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തികള്‍ തുടങ്ങിയവർ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 430 വീടുകളാണ് നിർമിക്കുക. രണ്ട് ടൗൺഷിപ്പിനുള്ള ആളുകൾ ഉണ്ടാകില്ലെന്ന വിലയിരുത്തലിൽ എൽസ്റ്റോൺ എസ്റ്റേറ്റിൽ മാത്രമാണ് ടൗൺഷിപ്പ് നിർമാണം. കൂടുതൽ പേര് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിലൂടെ നെടുമ്പാല എസ്റ്റേറ്റ് സർക്കാരിന് ഏറ്റെടുക്കേണ്ടിയും വരില്ല. ഏപ്രിൽ 20ന് ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാനാണ് സർക്കാർ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com