fbwpx
"പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ തീരുമാനിച്ചതും പിൻവലിച്ചതും ദിവസങ്ങൾക്കുള്ളിൽ"; ജില്ലാ കളക്ടർക്കെതിരെ ബെന്നി ബഹനാൻ എംപി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 02:04 PM

അർജുൻ പാണ്ഡ്യന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപമാണിതെന്നും ബെന്നി ബഹന്നാൻ എംപി.

KERALA


ദേശീയപാത 544ലെ ഗതാഗതക്കുരുക്കിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെതിരെ രൂക്ഷ വിമർശനവുമായി ബെന്നി ബഹനാൻ എംപി. പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ കളക്ടർ തീരുമാനിച്ചതും തുടർന്ന് അത് പിൻവലിച്ചതും ദിവസങ്ങൾക്കുള്ളിലാണ്. ഇതിന് പിന്നിലെ സമ്മർദ്ദം എന്താണെന്ന് കളക്ടർ വ്യക്തമാക്കണമെന്നും അർജുൻ പാണ്ഡ്യന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപമാണിതെന്നും ബെന്നി ബഹന്നാൻ എംപി  പറഞ്ഞു.


"ടോൾ പിരിവ് നിർത്തിവെക്കാൻ നിർദേശിച്ചത് സർക്കാരാണോ കരാർ കമ്പനിയാണോ എന്നത് കളക്ടർ വ്യക്തമാക്കണം. ജനപ്രതിനിധികളുടെ യോഗം വിളിക്കാതെയാണ് കളക്ടർ തീരുമാനമെടുത്തതും പിൻവലിച്ചതും". ദേശീയപാത 544ൻ്റെ നിർമാണം പൂർത്തിയാകും വരെ പാലിയേക്കരയിലെ ടോൾ പിരിവ് ഒഴിവാക്കണമെന്നും എംപി പറഞ്ഞു.


ALSO READ: "മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ല, സർക്കാർ മറ്റു മാർഗങ്ങൾ തേടണം"; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ റിപ്പോർട്ട്


"ടോൾ പിരിക്കാനുള്ള കാലാവധി പൂർത്തിയാക്കിയ കരാർ കമ്പനി ഇതിനോടകം നാലിരട്ടി പിരിവ് നടത്തിക്കഴിഞ്ഞു. ദേശീയപാത നിർമാണത്തിലെ കാലതാമസത്തെ കുറിച്ച് മാത്രമല്ല പരാതി, നിർമാണത്തെ സംബന്ധിച്ചും ഒട്ടേറെ പരാതികൾ ഉണ്ട്. ഗുരുതരമായ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കും", ബെന്നി ബഹനാൻ എംപി പറഞ്ഞു.

KERALA
DHSE Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി