fbwpx
പ്രചരണത്തിനെത്തുന്നവര്‍ ചോദിക്കുന്നത് ചേലക്കര പൂരത്തെക്കുറിച്ചല്ല, ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച്: യു.ആര്‍. പ്രദീപ്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Oct, 2024 02:35 PM

വെടിക്കെട്ട് നടക്കാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല, എല്ലാ രാഷ്ട്രീയക്കാരും കമ്മിറ്റിയില്‍ ഉണ്ട്.

KERALA BYPOLL


തൃശൂര്‍ പൂരത്തിന് സമാനമായി ചേലക്കരയിലെ അന്തി മഹാകാളന്‍ കാവിലെ പൂരവും കലക്കിയെന്ന യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങളില്‍ മറുപടിയുമായി ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് യുഡിഎഫും ബിജെപിയും ചേലക്കര പൂരം വിഷയമാക്കുന്നത്. പ്രചരണത്തിനെത്തുമ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത് ജനകീയ പ്രശ്നങ്ങളെക്കുറിച്ചാണ്, അന്തി മഹാകാളന്‍ കാവിലെ പൂരത്തെക്കുറിച്ചല്ലെന്നും യു.ആര്‍. പ്രദീപ് പറഞ്ഞു.

വെടിക്കെട്ട് നടക്കാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും കമ്മിറ്റിയില്‍ ഉണ്ട്. ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപെട്ടാല്‍ മാറ്റിമറിക്കാവുന്നതല്ല കേന്ദ്ര നിയമങ്ങളെന്നും പ്രദീപ് ന്യൂസ് മലയാളത്തോട് പറഞ്ഞു.


ALSO READ: സരിൻ്റെ സ്ഥാനാർഥിത്വവും തെരഞ്ഞെടുപ്പ് പ്രചരണ അജണ്ടകളും ചര്‍ച്ചയാകും; ഇടതു മുന്നണി യോഗം ഇന്ന്


പി.വി. അന്‍വര്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭീഷണിയാണ്. അന്‍വര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ജനത്തിന് നല്ല ബോധ്യമുണ്ട്. വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന അന്‍വര്‍ എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും പ്രദീപ് പറഞ്ഞു. അതേസമയം, പി.വി. അന്‍വര്‍ കോണ്‍ഗ്രസുമായി നടത്തുന്ന ചര്‍ച്ചകളില്‍ തനിക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കരയിലെ അന്തി മഹാകാളന്‍ കാവിലെ വെടിക്കെട്ട് രണ്ട് വര്‍ഷമായി മുടങ്ങിയിട്ടും അന്നത്തെ എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപെട്ടില്ലെന്ന തരത്തിലായിരുന്നു യുഡിഎഫും ബിജെപിയും ഉന്നയിച്ച ആരോപണം.

ALSO READ: പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, നിയമോപദേശം തേടിയത് ടെർമിനേറ്റ് ചെയ്യാൻ: വീണ ജോർജ്


NATIONAL
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം; ഉള്ളാള്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതിയെ വെടിവെച്ച് പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
ഇസ്ലാം നിയമം മത പണ്ഡിതന്മാര്‍ പറയും, ഞങ്ങളുടെ മേല്‍ കുതിര കയറാന്‍ വരേണ്ട; എം.വി. ഗോവിന്ദന് മറുപടിയുമായി കാന്തപുരം