സുഡാനിൽ വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നു; ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 127 പേർ

സുഡാനിൽ വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നു; ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 127 പേർ

ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്
Published on

സൈന്യവും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടുന്ന സുഡാനില്‍ ബോംബാക്രമണങ്ങളില്‍ 127 പേർ കൊല്ലപ്പെട്ടു. വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അർദ്ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആക്രമണം കടുപ്പിക്കുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിലെ ആക്രമണത്തില്‍ ഒരു ബസിലുണ്ടായിരുന്ന 14 പേരടക്കം 20 പേർ കൊല്ലപ്പെട്ടു.


ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. യുദ്ധം 20 മാസങ്ങള്‍ പിന്നിടുമ്പോള്‍, സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ തുടരുന്ന മേഖലകള്‍ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ്.

സുഡാനിലെ സംഘർഷങ്ങളില്‍ ഇതുവരെ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും 11 ദശലക്ഷത്തിലധികം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തത്. സമീപകാലത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് രാജ്യത്തുള്ളതെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സുഡാനിലെ 80 ശതമാനം ആരോഗ്യ സൗകര്യങ്ങളും പ്രവർത്തനക്ഷമമല്ലാതെ അടച്ചിട്ടിരിക്കുകയാണ്.

News Malayalam 24x7
newsmalayalam.com