പ്രശാന്തന്റെ ആവശ്യപ്രകാരം വിഷയം എഡിഎം നവീൻ ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് അറിയിച്ചു
വിവാദ പെട്രോൾ പമ്പ് അനുമതിക്കായി സിപിഐയും ഇടപെട്ടെന്ന് വെളിപ്പെടുത്തൽ. പ്രശാന്തന്റെ ആവശ്യപ്രകാരം വിഷയം എഡിഎം നവീൻ ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് അറിയിച്ചു. എഡിഎമ്മിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്നും, ഇടപെട്ടത് പ്രശാന്തന്റെ ആവശ്യപ്രകാരമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രശാന്തൻ സഹായം തേടിയത് അഞ്ച് മാസം മുൻപാണെന്നും, എഡിഎം സ്ഥലം സന്ദർശിക്കുന്നില്ല എന്നായിരുന്നു പരാതിയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ALSO READ: "പലതവണ നിറകണ്ണുകളോടെ എഡിഎം ഓഫീസ് കയറിയിറങ്ങി"; പി.പി. ദിവ്യയുടെ വാദം ശരിവെച്ച് കെ. ഗംഗാധരൻ
അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും അന്വേഷണങ്ങളെ സിപിഎം പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാവിലെ 11.30ഓടെ നവീൻ്റെ പത്തനംതിട്ടയിലെ വീട്ടിലെത്തിയ ഗോവിന്ദനൊപ്പം സിപിഎം നേതാക്കളും ഉണ്ടായിരുന്നു.
ALSO READ: "പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പം"; വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ട് തട്ടിലാണെന്നുള്ള വാർത്തകൾ കാണുന്നുണ്ട്. പാർട്ടി എല്ലാ അർഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ്. നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.