fbwpx
സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: 'മേയ് 7ന് മുൻപ് ഹാജരാവണം'; സമീർ താഹിറിന് എക്സൈസ് നോട്ടീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Apr, 2025 07:47 AM

സംവിധായകർക്ക് കഞ്ചാവ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തി നൽകിയാളെ ഇന്ന് ചോദ്യം ചെയ്യും.

KERALA

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ പിടികൂടിയ കേസിൽ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന് എക്സൈസിൻ്റെ നോട്ടീസ്. മേയ് ഏഴാം തിയ്യതിക്ക് മുൻപ് എക്സൈസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകർക്ക് കഞ്ചാവ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തി നൽകിയാളെ ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലായിരുന്നു എക്‌സൈസ് ഇരുവരെയും പിടികൂടിയത്. 1.50 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു.


ALSO READ: കണ്ണൂർ കൈതപ്രം വധക്കേസ്: രാധാകൃഷ്ണൻ്റെ ഭാര്യ അറസ്റ്റിൽ; മിനി നമ്പ്യാർക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന കുറ്റം


കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. ഇയാളുടെ സുഹൃത്താണ് സംവിധായകർക്ക് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയത്. ഇയാളെ ഇന്ന് എക്സൈസ് സംഘം ചോദ്യം ചെയ്യും. സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

KERALA
എഡിഎം നവീൻ ബാബുവിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ സസ്പെൻഷൻ നീട്ടി ആരോഗ്യവകുപ്പ്
Also Read
user
Share This

Popular

KERALA
KERALA
'പുലിപല്ല് ധരിച്ചതിൻ്റെ പേരിലുള്ള നടപടി അനുചിതവും തിരുത്തപ്പെടേണ്ടതും'; വേടന് പിന്തുണയുമായി സുനിൽ പി. ഇളയിടം