fbwpx
ഉത്തരാഖണ്ഡിൽ ഏഴ് ദിവസമായി കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് നേപ്പാൾ സ്വദേശികൾ മരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 08:02 PM

എസ്‌ഡിആർഎഫിൻ്റെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്

NATIONAL

പ്രതീകാത്മക ചിത്രം


ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് നേപ്പാൾ സ്വദേശികൾക്ക് ദാരുണാന്ത്യം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രുദ്രപ്രയാഗിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശികളായ തുൽ ബഹാദൂർ, പൂർണ നേപ്പാളി, കിഷ്ണ പരിഹാർ, ചിക്കു ബുറ എന്നിവരാണ് മരിച്ചത്. ഫതയിലെ പവൻ ഹാൻസ് ഹെലിപാഡിന് സമീപമുള്ള ക്യാമ്പിലാണ് നാലുപേരും താമസിച്ചിരുന്നത്. എസ്‌ഡിആർഎഫിൻ്റെ സഹായത്തോടെയാണ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.


ALSO READ: യൂട്യൂബിൽ 33 മില്യൺ ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?

ഉത്തരാഖണ്ഡ് സ്റ്റേറ്റ് എമർജെൻസി ഓപ്പറേഷൻസ് സെൻ്റർ കണക്ക് പ്രകാരം ഈ വർഷം ജൂൺ 15 മുതൽ കനത്ത മഴയെത്തുടർന്നുണ്ടായ ദുരന്തങ്ങളിൽ 61 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏഴു ദിവസമായി കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

WORLD
SPOTLIGHT| ഗാസയില്‍ സയണിസത്തിന്റെ ക്രൂരമുഖം
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
ഊതിപ്പെരുപ്പിച്ച കണക്കല്ല; പുറത്തുവിടുമ്പോള്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബന് മറുപടിയുമായി ഫിയോക്ക്