fbwpx
കണ്ണൂരില്‍ ഗുഡ്‌സ് ഡ്രൈവറെ വെടിവെച്ചു കൊന്ന സംഭവം; ഭാര്യയെ പ്രതി ചേര്‍ക്കണമെന്ന് കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Mar, 2025 07:29 AM

പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു

KERALA

കൊല്ലപ്പെട്ട രാധാകൃഷ്ണൻ, പ്രതി സന്തോഷ്


കണ്ണൂര്‍ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവ രാധാകൃഷ്ണൻ കൊലപാതകക്കേസിൽ ഭാര്യയെ കൂടി പ്രതിചേർക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് രാധാകൃഷണൻ്റെ ഭാര്യാമാതാവിൻ്റെ വീടിന് സമീപത്തു നിന്ന് ലഭിച്ചതും ഭാര്യയുടെ സമൂഹമാധ്യമ പോസ്റ്റുകളുമാണ് സംശയത്തിന് ഇടയാക്കിയത്.


മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇത് സാധൂകരിക്കുന്ന ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് രാധാകൃഷണൻ്റെ ഭാര്യക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന സംശയം ഉയരുന്നത്. ഭാര്യയെ പ്രതിചേർക്കണമെന്ന ആവശ്യവുമായി രാധാകൃഷ്ണൻ്റെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ കാണാനൊരുങ്ങുകയാണ്.



രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീട്ടിലെത്തുന്ന സമയം സന്തോഷ് എങ്ങനെ കൃത്യമായി അറിഞ്ഞു എന്ന സംശയം ബാക്കിയാണ്. ഇത് രാധാകൃഷ്ണൻ്റെ ഭാര്യ അറിയച്ചതാകാം എന്നാണ് നിഗമനം. തോക്ക് പെട്ടന്ന് കണ്ടെത്താതിരിക്കാനാകാം ഭാര്യയുടെ അമ്മയുടെ വീടിന് സമീപം ഒളിപ്പിച്ചതെന്നുമാണ് സംശയം. കൊലപാതകത്തിന് മുൻപുള്ള സന്തോഷിൻ്റെയും രാധാകൃഷ്ണൻ്റെ ഭാര്യയുടേയും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വാട്സ്ആപ്പ്, മെസഞ്ചർ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ച ശേഷമാകും പ്രതിചേർക്കുന്ന കാര്യം തീരുമാനിക്കുക. തോക്കിൻ്റെ ഫോറൻസിക് പരിശോധന അടുത്ത ദിവസം പൂർത്തിയാക്കും.


ALSO READകൈതപ്രം കൊലപാതകം: രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോ​ഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക്



മാർച്ച് 20 ന് വൈകീട്ടോടെയായിരുന്നു ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന 49കാരനായ രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. രാധാകൃഷ്ണനെ ഇന്ന് കൊലപ്പെടുത്തും എന്ന ധ്വനിയുള്ള പോസ്റ്റ് സന്തോഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ് " എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിട്ട് ഒരു മണിക്കൂറിന് ശേഷമാണ് കൊലപാതകം നടന്നത്.


ALSO READ'രാധാകൃഷ്ണൻ്റെ ഭാര്യയുമായുള്ള സൗഹൃദം തടഞ്ഞതിൽ സന്തോഷിന് പക'; കണ്ണൂർ കൈതപ്രം വധക്കേസിലെ എഫ്ഐആർ പുറത്ത്


നിർമാണത്തിലിരിക്കുന്ന വീടിന്റെ ഇഷ്ടിക നനയ്ക്കാനായി കുട്ടിയോടൊപ്പം എത്തിയപ്പോഴാണ് രാധാകൃഷ്ണനെ മദ്യലഹരിയിലെത്തിയ സന്തോഷ് വെടിവെച്ചത്. ആദ്യ വെടിയേറ്റയുടന്‍ തന്നെ രാധാകൃഷ്ണന്‍ മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം നടത്താന്‍ പ്രതി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും താമസിച്ച വീട്ടിലെ വിറകുപുരയില്‍ നിന്നാണ് തോക്ക് കിട്ടിയത്. പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്. 


NATIONAL
"ഇന്ത്യ പോരാടിയത് ഭീകരര്‍ക്കെതിരെ; പാകിസ്ഥാന്‍ നിലകൊണ്ടത് ഭീകരര്‍ക്കൊപ്പം, അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം അവരുടെ സൈന്യം"
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"ഭീകരര്‍ ഇപ്പോഴും സജീവമാണോ?" ബിബിസി അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി പാക് പ്രതിരോധ മന്ത്രി; യുഎസിനും വിമര്‍ശനം