നിർമലാ സീതാരാമൻ്റെ പ്രതികരണം ഹൃദയശൂന്യം, അന്നയുടെ മാതാപിതാക്കളുടെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകും: എം.ബി. രാജേഷ്

കോർപ്പറേറ്റ് ജോലിയേക്കാൾ ലാഭമാണ് രാഷ്ട്രീയമെന്ന് മനസിലാക്കി വന്നയാളാണ് ധനമന്ത്രിയെന്നും എം.ബി. രാജേഷ് പറഞ്ഞു
നിർമലാ സീതാരാമൻ്റെ പ്രതികരണം ഹൃദയശൂന്യം, അന്നയുടെ മാതാപിതാക്കളുടെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകും: എം.ബി. രാജേഷ്
Published on

EY ചാട്ടേർഡ് അക്കൗണ്ടൻ്റ് അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എം.ബി. രാജേഷ്. കോർപ്പറേറ്റ് പശ്ചാത്തലമുള്ള ധനമന്ത്രിയിൽ നിന്ന് വന്ന പ്രസ്താവനയിൽ അത്ഭുതമില്ല. കോർപ്പറേറ്റ് ജോലിയെക്കാൾ ലാഭമാണ് രാഷ്ട്രീയം എന്ന് മനസിലാക്കി വന്നയാളാണ് ധനമന്ത്രി. മാതാപിതാക്കൾ തുടങ്ങിവച്ച പോരാട്ടത്തിന് സംസ്ഥാന സർക്കാർ പിന്തുണ നൽകും.  വിഷയം തൊഴിൽ വകുപ്പ് പരിശോധിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

നിർമല സീതാരാമൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കുറ്റക്കാരെ ശിക്ഷിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാർ വീട്ടുകാരെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. സാമ്പത്തിക ലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഇത്തരം കമ്പനികൾ മാറിയിരിക്കുകയാണ്. ഡ്രാക്കുളകളെ സംരക്ഷിക്കുന്ന സ്പോൺസറായി ധനമന്ത്രി മാറി. കോർപ്പറേറ്റ് കമ്പനികളെ സംരക്ഷിക്കുന്ന ദാസ്യവേല ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി വിമർശിച്ചിരുന്നു. ഇത്തരം കമ്പനികളിലെ തൊഴിൽ ചൂഷണത്തിൽ കർശന നടപടി വേണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ ധനമന്ത്രി നടത്തിയ പ്രസ്താവന ഏറെ ചർച്ചകൾക്കാണ് ഇടയാക്കിയത്. ജോലി സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് നിർമല പറഞ്ഞത്. മനശക്തി വർധിപ്പിക്കാനുള്ള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ, സമ്മർദത്തെ അതിജീവിക്കാനാകുമെന്നും നിർമല പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com