മൈനാഗപ്പള്ളി കൊലപാതകം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൈനാഗപ്പള്ളി കൊലപാതകം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
Published on



മൈനാഗപ്പള്ളിയില്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


കേസില്‍ പ്രതിക്കെതിരെ പ്രേരണാ കുറ്റമാണ് ചുമത്തിയിരുന്നത്. അതേസമയം കേസില്‍ ഒന്നാം പ്രതിയും ശ്രീക്കുട്ടിയുടെ സുഹൃത്തുമായ അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം, സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെടുത്തിരുന്നു. ഇവര്‍ 14ാം തീയതി ഹോട്ടലില്‍ താമസിച്ച് ലഹരി ഉപയോഗിച്ചതിന്റെ തെളിവുകളാണ് ഹോട്ടലില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ മാസം മൂന്നു തവണ ഇതേ ഹോട്ടലില്‍ മുറിയെടുത്തുവെന്നും കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.


പ്രതികളായ ശ്രീക്കുട്ടിയെയും അജ്മലിനെയും പിടികൂടുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും, എംഡിഎംഎ ഉപയോഗിച്ചിരുന്നതായും നേരത്തെ പൊലീസ് കണ്ടെത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോര്‍ട്ടില്‍ സൂചിപ്പിപ്പിച്ചിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്നും കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കി.

സെപ്തംബര്‍ 15നായിരുന്നു ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോള്‍ മരിച്ചത്. സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com