fbwpx
EXCLUSIVE | ശമ്പളം കിട്ടിയിട്ട് നാല് മാസം; പാലക്കാട് ഫോറസ്റ്റ് വാച്ചര്‍മാര്‍ ദുരിതത്തില്‍

പാലക്കാട് ജില്ലയിലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഓണത്തിന് മുന്‍പ് ശമ്പളം കിട്ടിയതാണ്. പിന്നീട് ഒരു രൂപ പോലും കൂലിയായി കിട്ടിയിട്ടില്ല...

KERALA


പ്രസാദ് ഉടുമ്പിശ്ശേരി

കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പാലക്കാട്ടെ ഫോറസ്റ്റ് വാച്ചര്‍മാര്‍ ദുരിതത്തില്‍. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനംവകുപ്പില്‍ നിന്നും ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് വാച്ചര്‍മാരുടെ ശമ്പള വിതരണം മുടങ്ങിയത്. ശമ്പളം കിട്ടാതായതായതോടെ നിത്യചെലവിന് പോലും പണമില്ലാതെ വലയുകയാണ് വാച്ചര്‍മാര്‍.


പാലക്കാട് ജില്ലയിലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഓണത്തിന് മുന്‍പ് ശമ്പളം കിട്ടിയതാണ്. മാസം നാല് കഴിഞ്ഞു. പിന്നീട് ഒരു രൂപ പോലും കൂലിയായി കിട്ടിയിട്ടില്ല. പക്ഷേ, കാട്ടാന നാട്ടിലിറങ്ങിയാല്‍ ഓടിക്കാനും, അടിക്കാട് വെട്ടാനും, വൈദ്യുത വേലിയുടെ സംരക്ഷണ ജോലികള്‍ക്കും, കാട്ടുതീ വരാതെ സൂക്ഷിക്കാനുമെല്ലാം പൊരി വെയിലത്ത് മുടങ്ങാതെ പണിയെടുക്കുന്നുണ്ട് നമ്മുടെ ഫോറസ്റ്റ് വാച്ചര്‍മാര്‍.

ALSO READ: തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; 18 പേര്‍ക്ക് പരുക്ക്


ശമ്പളം മുടങ്ങിയതിനാല്‍ ഉദ്യോഗസ്ഥരുടെയും, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും കനിവ് കൊണ്ടാണ് വാച്ചര്‍മാരുടെ ജീവിതം മുന്നോട്ടു പോകുന്നത്. എല്ലാം കടം, ജോലി സ്ഥലത്തേക്ക് പോകാന്‍ വണ്ടിക്കൂലി ഉള്‍പ്പടെ കടം മേടിക്കണ്ട അവസ്ഥ. കടുത്ത പ്രതിസന്ധിയിലാണ് ഓരോ വാച്ചര്‍മാരും.


ഒരു ദിവസം പണിയെടുത്താല്‍ കിട്ടുന്നത് 740 രൂപയാണ്. പാലക്കാട് ഡിവിഷനില്‍ ഒരു മാസം 23 ദിവസമാണ് ഒരാള്‍ക്ക് പരമാവധി ജോലി ചെയ്യാന്‍ കഴിയുക. അതായത് പ്രതിമാസം 17,000 രൂപ ലഭിക്കും. ഇതാണ് നാല് മാസമായി മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ പോയാല്‍, ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് പലര്‍ക്കും.


പാലക്കാട് മാത്രമല്ല, മറ്റ് ജില്ലകളിലും ശമ്പളം മുടങ്ങിയിട്ടുണ്ട് എന്നാണ് വാച്ചര്‍മാര്‍ പറയുന്നത്. എന്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണെങ്കിലും, ഫോറസ്റ്റ് വാച്ചര്‍മാരുടെ ശമ്പളം മുടങ്ങാതെ നോക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സമരം ചെയ്യുന്നില്ല എന്നത് കൊണ്ട്, പിന്നെ, കൊടുക്കാം എന്നല്ല, ശമ്പളം മുടങ്ങാതിരിക്കാനാണ് കരുതല്‍ വേണ്ടത്.

Also Read
user
Share This

Popular

KERALA
TAMIL MOVIE
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ