fbwpx
VIDEO | ആംബുലന്‍സില്ല, മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ചുമലിലേറ്റി 15 കിലോമീറ്ററോളം നടന്ന് മാതാപിതാക്കള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Sep, 2024 06:16 PM

മഹാരാഷ്ട്രയിലെ അഹേരി താലൂക്കിലാണ് ദാരുണമായ സംഭവം

NATIONAL


ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാടുമാർഗ്ഗം 15 കിലോമീറ്റർ ദൂരം നടന്നുപോയി മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ അഹേരി താലൂക്കിലാണ് ദാരുണമായ സംഭവം. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികള്‍ക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്നും ആരോപണമുണ്ട്.

ആംബുലന്‍സ് സേവനം ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗഡ്ചിറോളി ഗ്രാമത്തിലേക്ക് മൃതദേഹം ചുമന്നുകൊണ്ട് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന് ചുമതലയുള്ള ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ALSO READ : ആംബുലന്‍സില്‍ വെച്ച് ഡ്രൈവറും കൂട്ടാളിയും പീഡിപ്പിച്ചെന്ന് യുവതി; ഓക്സിജന്‍ നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവ് മരിച്ചു

കുട്ടികളുടെ മൃതദേഹങ്ങളുമായി ചെളിനിറഞ്ഞ വഴിയിലൂടെ മാതാപിതാക്കള്‍ നടന്നുപോകുന്ന വീഡിയോ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാര്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഗഡ്ചിരോളിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ഭീകരമായ യാഥാർത്ഥ്യം ഇന്ന് വീണ്ടും മുന്നിലെത്തിയിരിക്കുന്നുവെന്ന് വിജയ് വഡെറ്റിവാര്‍ പറഞ്ഞു.

WORLD
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി; വ്യോമതാവളങ്ങളിലേക്ക് മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് പാക് ലെഫ്. ജനറൽ
Also Read
user
Share This

Popular

NATIONAL
KERALA
അതിവേഗം തിരിച്ചടി; പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി സേന; റഡാർ സൈറ്റുകളും നശിപ്പിച്ചു