തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവം; റാഗിങ്ങിനെത്തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം

പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവം; റാഗിങ്ങിനെത്തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം
Published on

എറണാകുളം തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. റാഗിങ്ങിനെത്തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. ജനുവരി 15നാണ് 26 നിലകളുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മി​ഹിർ.

സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ബസ്സിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി.ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്‌തുവെന്നും തറയിൽ നക്കിക്കുകയുംക്രൂരമായി മർദിച്ചുവെന്നും കുടുംബം പറയുന്നു. സ്കൂൾ അധികൃതരുടെ ഭാ​ഗത്തു നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിർ വിധേയനായെന്ന്കുടുംബം പരാതിയിൽ പറയുന്നു. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു.മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാർത്ഥികൾ സാമൂഹിക മാധ്യമങ്ങളിൽ മിഹിറിനെ അവഹേളിക്കുന്നസ്കീൻഷോട്ടുകൾ ഉൾപ്പെടെയാണ് ബന്ധുക്കൾ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഹിർ അഹമ്മദ്. നേരത്തെ ജെംസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന മിഹിർ മൂന്ന് മാസം മുൻപാണ് ഗ്ലോബൽ പബ്ലിക് സ്കൂളിലെത്തിയത്.ജെംസിലെ വൈസ് പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിച്ചതോടെയാണ് മിഹിർ സ്കൂൾ മാറിയത്. ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിനെതിരെ ബാലാവകാശ കമ്മിഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

സ്കൂൾ വിട്ട് 3 ഓടെ വീട്ടിലെത്തിയ വിദ്യാർത്ഥി 3.50 ഓടെ താഴേയ്ക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. തൽക്ഷണം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം അഗ്നിശമന രക്ഷാസേനയെത്തിയാണ് മാറ്റിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com