fbwpx
എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17 കാരനെ കാണാനില്ലെന്ന് പരാതി
logo

അജീന പി.എ

Last Updated : 07 Sep, 2024 11:33 PM

ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും തെരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല

KERALA


എക്‌സൈസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ 17 കാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട്‌ വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിൻ്റെ മകൻ സുഹൈറിനെയാണ് കാണാതായത്. ചെർപ്പുളശ്ശേരി കുലുക്കല്ലൂർ നരിമടക്കിന് സമീപമാണ് സംഭവം. ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും തിരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സുഹൈറിനെ കാണാതായത്. സുഹൈർ ഉൾപ്പെടെയുള്ള സംഘം ആനക്കൽ നരിമട ഭാഗത്ത് നിൽക്കുന്ന സമയത്താണ് പട്ടാമ്പി എകൈ്സസ് റേഞ്ച് സംഘം സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടയിൽ രണ്ട് പേർ പുഴയിൽ ചാടിയെന്നാണ് സംശയം. പുഴയിൽ ചാടി നീന്തിയെത്തിയ മറ്റൊരു യുവാവാണ് തൻ്റെ കൂടെ സുഹൈറും പുഴയിൽ ചാടിയിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു.

READ MORE: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; അജിത് കുമാറിനെതിരായ അന്വേഷണ വിവരങ്ങൾ അറിയിച്ചു

രാവിലെയായിട്ടും സുഹൈറിനെ കണ്ടെത്താൻ കഴിയാതെയായത്തോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി അഗ്നിരക്ഷാ സേനയും, പാലക്കാടു നിന്നുള്ള മുങ്ങൽ വിദഗ്ദരും ഇന്ന് വൈകീട്ടു വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല . നാളെയും തെരച്ചിൽ തുടരും. ആനക്കൽ നരിമട ഭാഗത്ത് ലഹരി സംഘങ്ങൾ വഴിനടക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടർന്നായിരുന്നു എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. സംഘത്തിലെ നാലു പേർക്കെതിരെ എകൈസ്സ് കേസെടുത്തിട്ടുണ്ട്.

READ MORE: മാമി തിരോധാന കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും; ഐജി പി. പ്രകാശിന് മേൽനോട്ട ചുമതല

KERALA
മലപ്പട്ടത്തെ സംഘർഷം; യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് സിപിഐഎം, പ്രകോപനമുണ്ടാക്കിയത് സിപിഐഎമ്മെന്ന് കോൺഗ്രസ്
Also Read
user
Share This

Popular

KERALA
KERALA
പ്രതി ഒളിവിൽ കഴിഞ്ഞത് സുഹൃത്തിൻ്റെ വീട്ടിൽ, സാഹസികമായി പിന്തുടർന്ന് പൊലീസ്; അഭിഭാഷകയെ മർദിച്ച ബെയിലിൻ ദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി