വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം; നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത

കേസിൽ അന്തിമവാദം കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത എത്തുന്നത്
വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം; നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത
Published on


നടിയെ ആക്രമിച്ച കേസിൽ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് ഹർജിയുമായി അതിജീവിത. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ല. തെറ്റായ കാര്യങ്ങൾ പുറത്തു പ്രചരിക്കുന്നത്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണമെന്നും ഹർജിയില്‍ അതിജീവിത ആവശ്യപ്പെട്ടു. കേസിൽ അന്തിമവാദം കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത എത്തുന്നത്.

അതേസമയം, കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കഴിഞ്ഞദിവസം കോടതി അലക്ഷ്യ ഹർജിയും അതിജീവിത നൽകിയിരുന്നു. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ വിചാരണക്കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ലെന്ന് കാട്ടി അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.

ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്നും കാട്ടിയാണ് കത്തയച്ചത്. രാഷ്ട്രപതി ഇടപെടണമെന്നും അതിജീവിത കത്തിൽ പറയുന്നു. മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതികൾ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com