fbwpx
വയനാട്ടിലെ സ്ഥാനാർഥിയെ ഇടതുപക്ഷം പിൻവലിക്കണം; പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ ജയിക്കും; വി.എം. സുധീരൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 04:29 PM

കേരളത്തിൽ മുൻപും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. അന്നുള്ളതിനേക്കാൾ ഉള്ള മോശം ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു

KERALA


വയനാട്ടിലെ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. പ്രിയങ്ക ഗാന്ധിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടേക്ക് വരണം. പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും സുധീരൻ പറഞ്ഞു.

ALSO READ: പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല? വയനാടിന് മതേതര മനസ്: സത്യൻ മൊകേരി

കേരളത്തിൽ മുൻപും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. അന്നുള്ളതിനേക്കാൾ ഉള്ള മോശം ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ ഉള്ളത്. പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷത്തിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് തെളിയുന്നത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന, രാജ്യ താത്പര്യം പരിഗണിക്കാത്ത മോദിക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാണ് തെരഞ്ഞെടുപ്പിലൂടെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം; നവീനെ കുരുക്കാന്‍ മനഃപൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളെന്ന് ബന്ധു


കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് പോയ പി. സരിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സ്വഭാവികമായി കണ്ടുവരുന്ന ഒരു കാര്യമാണിത്. കാലുമാറ്റ രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലമാക്കുന്നു. ആത്മാർഥതയുള്ള രാഷ്ട്രീയ പ്രവർത്തകൻ സ്വന്തം പ്രസ്ഥാനത്തെ വഞ്ചിക്കുകയില്ലെന്നും സുധീരൻ പറഞ്ഞു.

അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതു സ്ഥാനാർഥി സത്യൻ മൊകേരി രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് ബിജെപി-വർഗീയ ശക്തി കേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ലെന്നും മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.


KERALA
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ
Also Read
user
Share This

Popular

NATIONAL
KERALA
ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു; പേരുവിവരങ്ങൾ പുറത്ത്