വയനാട് ദുരന്തം: മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു

മുണ്ടക്കൈ സ്വദേശിയായ ഫാത്തിമ, ചൂരൽമല സ്വദേശികളായ പാത്തുമ്മ , നുസ്റത്ത് ബാഷ എന്നിവരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്
വയനാട് ദുരന്തം: മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു
Published on

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടെ ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ സ്വദേശിയായ ഫാത്തിമ, ചൂരൽമല സ്വദേശികളായ പാത്തുമ്മ , നുസ്റത്ത് ബാഷ എന്നിവരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

രണ്ട് ശരീര അവശിഷ്ടങ്ങളും, ഒരു മൃതദേഹവും ഡിഎന്‍എ പരിശോധയ്ക്ക് വിധേയമാക്കിയതിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. നിലമ്പൂര്‍-പോത്തുകല്ല് മേഖലയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ പരിശോധനയില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

47 പേരെയായിരുന്നു ദുരന്തത്തില്‍ കണ്ടെത്താനുണ്ടായിരുന്നത്. മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ, ഇനി കണ്ടത്തേണ്ടവരുടെ എണ്ണം 44 ആയി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com