വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്; കർശന നിർദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
രത്തൻ യു. ഖേൽക്കർ
രത്തൻ യു. ഖേൽക്കർSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

ഇന്നലെ പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ മെറ്റീരിയല്‍ റൂം, സ്ഥാനാര്‍ഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും അത് സീല്‍ ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

രത്തൻ യു. ഖേൽക്കർ
"സ്‌ട്രോംഗ് റൂം അല്ല, പേരാമ്പ്രയിൽ തുറന്നത് സീല്‍ ചെയ്യാത്ത മുറി"; തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ കളക്ടർ

വോട്ടെടുപ്പിനു ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിങ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ സ്‌ട്രോങ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജൻ്റുമാരുടേയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല.

രത്തൻ യു. ഖേൽക്കർ
"സ്‌ട്രോങ്ങ് റൂമല്ല, അടുത്തുള്ള മുറി തുറന്ന സമയത്ത് ഏജന്റ് ഉണ്ടായിരുന്നു, തന്നെ അറിയിച്ചിരുന്നു"; യുഡിഎഫ് ആരോപണം തള്ളി ഫാത്തിമ തഹ്‌ലിയ

എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷൻ്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്‍ 20നു തുറന്നത്.

മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ.കെ. മുഹ്‌സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ. എന്നിവര്‍ സ്ഥലത്തെത്തി യിരുന്നു.രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Related Stories

പേരാമ്പ്രയിൽ തുറന്നത്  സ്‌ട്രോംഗ് റൂം അല്ലെന്ന് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിനു പണം; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ
"കമൻ്റ് നീക്കാനാണ് ആവശ്യപ്പെട്ടത്, പക്ഷെ  വീഡിയോ മുഴുവൻ നീക്കം ചെയ്തു"; വി.ഡി. സതീശൻ്റെ ഇൻ്റർവ്യൂ നീക്കം ചെയ്തതിൽ   മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവില്ല! വോട്ട് ചെയ്യാനാവുക മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്: രത്തൻ യു. ഖേൽക്കർ
News Malayalam 24x7
newsmalayalam.com