വരൂ.. പോകാം മഴ നനയാം.. നാട്ടുവഴികളിലെ മഴയുടെ ഗൃഹാതുരത തേടുന്നവർക്കായി ഒരിടം

കോഴിക്കോട് ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ആവളപാണ്ടിയിലെ കാരയിൽ നട പാടശേരത്തിൻ്റെ മഴക്കാല മനോഹാരിത പറഞ്ഞറിയിക്കാനാവുന്നതല്ല
ആവളപാണ്ടി
ആവളപാണ്ടിSource: News Malayalam 24x7
Published on

നാട്ടുവഴികളിലെ മഴക്കാലത്തിന്‍റെ ഗൃഹാതുരത ഇഷ്ടപ്പെടുന്നവർക്ക് ഇനി കോഴിക്കോട്ടേക്ക് പോകാം. വിശാലമായ പാടവും കുറുകെയുള്ള റോഡും വഴിയോരത്തെ നെല്ലിമരങ്ങളുമെല്ലാം കണ്ട് മഴ ആസ്വദിക്കാന്‍ പറ്റിയൊരിടമുണ്ട് ജില്ലയില്‍. ആവളപാണ്ടിയിലെ കാരയിൽ നട പാടശേഖരം.

കോഴിക്കോട് ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ആവളപാണ്ടിയിലെ കാരയിൽ നട പാടശേരത്തിൻ്റെ മഴക്കാല മനോഹാരിത പറഞ്ഞറിയിക്കാനാവുന്നതല്ല. വിശാലമായ പാടത്തിന് നടുവിലൂടെയുള്ള റോഡും, കുത്തിയൊലിക്കുന്ന തോടും, പാലവും ഇരുവശങ്ങളിലുള്ള നെല്ലി മരങ്ങളും, ഗൃഹാതുരതയുണർത്തുന്ന കാഴ്ചയാണ്.

ആവളപാണ്ടി
ഇരുട്ടിലെ വെട്ടം മായുന്നു; മിന്നാമിനുങ്ങുകളെ കണ്ട അവസാന തലമുറയാകുമോ നമ്മള്‍?

ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തുന്ന നിരവധി പേർ നേരംപോക്കുന്ന ഇടമാണിത്. മഴക്കാലം എത്തിയതോടെ നീന്തികുളിക്കാനും, മഴ നനഞ്ഞുനില്‍ക്കാനും റീല്‍സ് എടുക്കാനും എല്ലാമായുള്ള സഞ്ചാരികളുടെ തിരക്കാണിവിടെ.

ആവളപാണ്ടിയും കാരയിൽ നടയിലെ പാടശേഖരവും സഞ്ചാരികളുടെ മനസില്‍ ഇടംപിടിച്ചുകഴിഞ്ഞെന്നതിന് ഇതിലും വലിയ തെളിവെന്ത് വേണം. വരുകാലത്ത് കേരള വിനോദ സഞ്ചാര ഭൂപടത്തിലും ആവളപാണ്ടിയയിലെ മഴക്കാലം ഇടം പിടിക്കുമെന്നും ഉറപ്പാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com