
ഇടമലയാർ ആനവേട്ട കസ്റ്റഡി മർദ്ദന കേസില്‍ ഐഎഫ്എസ് ദമ്പതികളെ ഉള്‍പ്പെടെ എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഐഎഫ്എസ് ഉദ്യോഗസ്ഥരായ ടി. ഉമ, ഭർത്താവ് ആർ. കമലഹാർ, വിജയാനന്ദ് ഉൾപ്പെടെ എട്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. മർദനത്തിനിരയായ അജി ബ്രൈറ്റിന്റെ പരാതിയിലാണ് നടപടി. നേരത്തെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഐഎഫ്എസ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാകരിച്ചിരുന്നു. 2015 ജൂലൈയിലാണ് അജി ബ്രൈറ്റ് ക്രൂരമായ മർദ്ദനത്തിനിരയായത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.