
ഈ ജനരോഷത്തിനു മുന്നില്‍ സംഘ പരിവാര്‍ ശക്തിക്കു പിടിച്ചുനില്‍ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന് അനുകൂലമായി സംസാരിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സൈബറാക്രമണങ്ങള്‍ നടന്നു. ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഈ സമരത്തിനുണ്ട്. എന്തൊക്കെ സംഭവിച്ചാലും വലിയ പ്രതിരോധ നിരയെ സൃഷ്ടിക്കും. പ്രതിപക്ഷ ശക്തിയും എസ്എഫ്ഐയും ആദ്യം മുതലേ ഈ സമരത്തിനൊപ്പം ഉണ്ടായിരുന്നു. പുതിയ കാലം സൃഷ്ടിക്കാൻ പുതിയ തലമുറക്ക് കഴിയുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവിടെ പോയി കുത്തിയിരുന്നിട്ട്, രാഹുല്‍ ഗാന്ധിയുടെ അടുത്തിരുന്നിട്ട് എനിക്ക് ട്രെയിനിന്റെ സമയമായി എന്ന് പറഞ്ഞ് ഇങ്ങോട്ടു പോന്നതാണ്. അത് നമ്മളെല്ലാവരും കണ്ടതാണ്. അറസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ വി.ഡി. സതീശന്‍ ഇല്ല. കര്‍ണാടക മുഖ്യമന്ത്രി ഉണ്ടായിരുന്നു. അത് കുഴപ്പമില്ല, തര്‍ക്കമില്ല. പക്ഷേ, ഇവിടെ വന്നിട്ട് വേടന്‍ പാട്ട് പാടിയപ്പോള്‍ കേസ് എടുത്തുവെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധിച്ച ഗായകൻ വേടൻ, സി.കെ. വിനീത്, അലോഷി, നവമി തുടങ്ങിയവർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമർശിച്ചിരുന്നു. ഡൽഹിയിൽ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസ്, കേരളത്തിൽ കേന്ദ്രത്തിന് സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. യുഡിഎഫ് പ്രവർത്തനം ബിജെപിയുമായി ഒത്തുപോകുന്നതാണെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.