മദ്യനയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി തമിഴ്നാട് സർക്കാർ; വിപണി ആഗോള കമ്പനികൾക്കായി തുറന്ന് കൊടുക്കും

മദ്യവിപണിയിലെ അനധികൃത പിരിവുകൾ ഒഴിവാക്കുമെന്ന് തമിഴ്നാട് സർക്കാർ പറഞ്ഞു.
Tamil Nadu government ready to change liquor policy
മദ്യനയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി തമിഴ്നാട് സർക്കാർ
Published on
Updated on

ചെന്നൈ: വരുമാനം വർധിപ്പിക്കുന്നതിനായി മദ്യ വിപണി ആഗോള കമ്പനികൾക്ക് തുറന്നുകൊടുക്കാൻ തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നു. എക്‌സൈസ് തീരുവ വർധിപ്പിക്കാനും, പ്രമുഖ ഔട്ട്ലെറ്റുകൾ നവീകരിക്കാനും, വിദേശ മദ്യങ്ങൾ ലഭ്യമാക്കാനും ടാസ്മാക് (TASMAC) അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മദ്യ വിപണിയിലെ അനധികൃത പിരിവുകളും അഴിമതിയും അവസാനിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിൽ കർശന നടപടികളും സ്വീകരിച്ചു. അതേസമയം നിയന്ത്രണ മേൽനോട്ടവും നടപ്പാക്കലും സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിലാവും.

Tamil Nadu government ready to change liquor policy
"ഓരോ കുട്ടിയും ജനിക്കുന്നത് 1.28 ലക്ഷം രൂപയുടെ കടബാധ്യതയില്‍, സംസ്ഥാനത്തിന്റെ കടം 13 ലക്ഷം കോടി"; ധവളപത്രം പുറത്തിറക്കി ടിവികെ സര്‍ക്കാര്‍

ആഗോള ബ്രാൻഡഡ് മദ്യം എത്തുന്നതോടെ ഉപഭോക്താക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനാകും. അന്താരാഷ്ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം വരുന്നതോടെ ഉപഭോക്താക്കളെ നിലനിർത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനും കഴിയുമെന്നാണ് സർക്കാരിൻ്റെ കണക്കുക്കൂട്ടൽ.

Tamil Nadu government ready to change liquor policy
അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; അഞ്ച് സൈനികർക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com