fbwpx
ആമിര്‍ ഖാനോ ജൂനിയര്‍ എന്‍ടിആറോ? ആരാകും ദാദാസാഹിബ് ഫാല്‍ക്കെ?
logo

ന്യൂസ് ഡെസ്ക്

Posted : 15 May, 2025 03:00 PM

1910ല്‍ 'ലൈഫ് ഓഫ് ക്രൈസ്റ്റ്' എന്ന ചിത്രം കണ്ടതിന് ശേഷമാണ് ദാദാസാഹിബ് ഫാല്‍ക്കെ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയെ എന്നന്നേക്കുമായി മാറ്റി മറച്ച തീരുമാനമായിരുന്നു അത്.

BOLLYWOOD MOVIE



ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറാണ് ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്തുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എസ്.എസ്. രാജമൗലി, അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തികേയ, മാക്‌സ് സ്റ്റുഡിയോസിലെ വരുണ്‍ ഗുപ്ത എന്നിവരാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂനിയര്‍ എന്‍ടിആര്‍ മാത്രമല്ല ബോളിവുഡ് താരം ആമിര്‍ ഖാനും ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.

ട്രെയ്ഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ആമിര്‍ ഖാന്‍ ബയോപിക്കിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. രാജ്കുമാര്‍ ഹിരാണിയാണ് ബയോപിക് സംവിധാനം ചെയ്യുക. 'പി.കെ.' എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ ഹിരാണിയും ആമിര്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. നാല് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ നടക്കുകയാണെന്നും സൂചനയുണ്ട്.


ALSO READ : "തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു, അതൊരിക്കലും സംഭവിക്കാറില്ല"; ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍




ഇന്ത്യന്‍ സിനിമയെ മാറ്റി മറിച്ച ഇതിഹാസ സംവിധായകന്‍ ജീവിതം പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ഒക്ടോബറില്‍ ആരംഭിക്കും. അതേസമയം ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന. രാജമൗലി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് സിനിമകളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല. അതിനാല്‍ ഇവരില്‍ ആര് ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനില്‍ എത്തുമെന്നതില്‍ വ്യക്തതയില്ല.

1870ലാണ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജനനം. 1913ല്‍ അദ്ദേഹം ഇന്ത്യയിലെ മുഴുനീള ഫീച്ചല്‍ ഫിലിം ആയ 'രാജാ ഹരിശ്ചന്ദ്ര' സംവിധാനം ചെയ്തു. 95 സിനിമകളാണ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിര്‍മിച്ചിരിക്കുന്നത്. 1910ല്‍ 'ലൈഫ് ഓഫ് ക്രൈസ്റ്റ്' എന്ന ചിത്രം കണ്ടതിന് ശേഷമാണ് അദ്ദേഹം സംവിധായകനാകുന്നത്. ഇന്ത്യന്‍ സിനിമയെ എന്നന്നേക്കുമായി മാറ്റി മറച്ച തീരുമാനമായിരുന്നു അത്.

ആദ്യ സിനിമ നിര്‍മിക്കുന്നതിനായി ഫാല്‍ക്കെ തന്റെ സ്വത്തുക്കള്‍ എല്ലാം വില്‍ക്കുകയായിരുന്നു. സിനിമയ്ക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ വലിയ ദാരിദ്ര്യത്തിലായിരുന്നു കടന്ന് പോയിരുന്നത്.

MOVIE
നൈറ്റ് പട്രോളിങ്ങുമായി റോഷനും ദിലീഷ് പോത്തനും; ഷാഹി കബീർ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
Also Read
user
Share This

Popular

KERALA
KERALA
അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് പിടിയിൽ, എല്ലാം കോടതിയിൽ പറയാമെന്ന് പ്രതി