അർജൻ്റീനയിലെ 'ഹിച്ച്കോക്കിയന്‍ പ്രശ്നം'; പട്ടണങ്ങള്‍ കീഴടക്കി തത്തകള്‍

ശബ്‌ദം, ലേസർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് ഇവയെ ഭയപ്പെടുത്താൻ താമസക്കാർ ശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല
അർജൻ്റീനയിലെ 'ഹിച്ച്കോക്കിയന്‍ പ്രശ്നം'; പട്ടണങ്ങള്‍ കീഴടക്കി തത്തകള്‍
Published on

അർജൻ്റീനയിലെ ഒരു പട്ടണത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇപ്പോള്‍ തത്തകളാണ്. തത്തകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ജനങ്ങള്‍. അർജൻ്റീനയിലെ ഹിലാരിയോ അസ്കസുബി പട്ടണത്തില്‍ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം തത്തകളാണ്. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ തത്തകള്‍ തെരുവുകള്‍ കീഴടക്കിയിരിക്കുകയാണ്.

വൈദ്യുത കമ്പികൾ കടിച്ചു നശിപ്പിച്ചും ഇടതടവില്ലാത്ത ചിലച്ചും തോന്നിയ ഇടങ്ങളിലെല്ലാം കാഷ്ഠിച്ചും പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് തത്തക്കൂട്ടം. വനനശീകരണം മൂലം ഇല്ലാതായ ഗ്രാമത്തിലെ കുന്നുകളിൽ നിന്നാണ് തത്തകളുടെ പട്ടണത്തിലേക്കുള്ള വരവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജൻ്റീനയുടെ ഭൂരിഭാഗം വന മേഖലകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതു കാരണമാണ് ഭക്ഷണത്തിനായി തത്തകൾ നഗരത്തിലേക്ക് ചേക്കേറുന്നത്.  ശബ്‌ദം, ലേസർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് ഇവയെ ഭയപ്പെടുത്താൻ താമസക്കാർ ശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല.

ഹിലാരിയോ അസ്കസുബി പട്ടണത്തിലെ കാഴ്ചകളെ ആൽഫ്രഡ് ഹിച്ച്‌കോക്കിൻ്റെ ക്ലാസിക് ത്രില്ലറായ "ദ ബേർഡ്‌സ്" എന്ന സിനിമയിലെ രംഗങ്ങളോടാണ് ആളുകൾ ഉപമിക്കുന്നത്. സിനിമയിലേതുപോലെ നൂറുകണക്കിന് പക്ഷികളാണ് വൈദ്യുതി കേബിളുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ഇരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com