fbwpx
ഇനി കൗമാരക്കുതിപ്പിൻ്റെ നാളുകൾ; സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Nov, 2024 11:15 AM

ഒന്നല്ല ഒരായിരം ഒളിംപിക്‌സ് മെഡലുകളുമായി ഈ നാടിന്റെ അഭിമാനമായി ഉയരാൻ നിങ്ങൾക്ക് സാധിക്കട്ടെ. എല്ലാവർക്കും വിജയം നേരുന്നുവെന്നും മമ്മൂട്ടി ആശംസിച്ചു

KERALA


സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഇൻക്ലൂസീവ് വിഭാഗത്തിലുള്ള കുട്ടികളുടെ മത്സരങ്ങളോടെയാകും അറുപത്തി ആറാമത് സ്കൂൾ കായിക മേള ആരംഭിക്കുക. ആദ്യ ദിവസം ഏഴായിരത്തിലധികം കായിക താരങ്ങൾ പതിനാല് വേദികളിലായി മാറ്റുരയ്ക്കും. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന കായികമേളയിലെ ഗെയിംസ് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ ഭാഗമാകുന്ന മേളയിൽ 18 ഇനങ്ങളിലാണ് ഇന്നത്തെ മത്സരങ്ങൾ. പ്രധാന വേദിയായ മഹാരാജാസിൽ ഇൻക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങൾ നടക്കും.

എറണാകുളം ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നിസ്, ടേബിൾ ടെന്നീസ്, ബാഡ്മിൻ്റൺ, ജൂഡോ, ഫുട്ബോൾ, ത്രോ ബോൾ, സോഫ്റ്റ്‌ ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ഖോ ഖോ, പവർ ലിഫ്റ്റിംഗ്, ഫെൻസിങ്, ക്രിക്കറ്റ്‌, വാട്ടർ പോളോ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിവസം നടക്കും. മേളയുടെ ആദ്യ ദിനം എട്ട് ഇനങ്ങളിലെ ഫൈനൽ മത്സരങ്ങളും നടക്കും. ഗതാഗത ക്രമീകരണം അടക്കം വിപുലമായ സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ടെങ്കിലും മത്സരത്തിന് അരമണിക്കൂർ മുൻപ് മത്സരാർഥികൾ വേദികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 5 മുതൽ 11 വരെയുള്ള ദിവസവും 1000 കായിക താരങ്ങൾക്ക് സൗജന്യ യാത്ര ഒരുക്കിയതായും ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചത്. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം മുഖ്യാതിഥിയായ നടൻ മമ്മൂട്ടിയും നിർവഹിച്ചിരുന്നു. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ALSO READ: "ഒരായിരം ഒളിംപിക്‌സ് മെഡലുകളുമായി നാടിൻ്റെ അഭിമാനമാകൂ", ഭാവി താരങ്ങളെ ആശീർവദിച്ച് മമ്മൂക്ക; കൊച്ചിയിൽ കൊട്ടിക്കേറി സ്കൂൾ കായിക മാമാങ്കം


പ്രിയപ്പെട്ട തക്കുടുകളെ എന്ന് വിളിച്ചാണ് മമ്മൂട്ടി കുട്ടികളെ ആശംസിച്ചത്. നിങ്ങൾ കേരളത്തിന്റെ അഭിമാനായി മാറുക. ഒന്നല്ല ഒരായിരം ഒളിംപിക്‌സ് മെഡലുകളുമായി ഈ നാടിന്റെ അഭിമാനമായി ഉയരാൻ നിങ്ങൾക്ക് സാധിക്കട്ടെ. എല്ലാവർക്കും വിജയം നേരുന്നുവെന്നും മമ്മൂട്ടി ആശംസിച്ചു. "ഞാൻ വികാരാധീനനായിപ്പോകുന്ന കാഴ്ചയാണ് എനിക്കിവിടെ കാണാൻ സാധിക്കുന്നത്. കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോവുകയാണ്. കുട്ടിക്കാലത്ത് സ്പോർട്സിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല, കാരണം മടിയനായിരുന്നു. ഓടാനും ചാടാനും പന്തുകളിക്കാനുമൊന്നും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ‌ഇത് കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആവാമായിരുന്നു എന്ന് ഞാൻ ആ​ഗ്രഹിച്ചുപോകുന്നു," മമ്മൂട്ടി പറഞ്ഞു.


ഒളിംപിക്സെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയാണ് ഈ കായികമേളയെന്ന പ്രചോദന വാക്കുകളോടെ ശ്രീജേഷും സംസാരിച്ചു. ഒളിംപിക്സിലെത്തുക എന്നതല്ല ലക്ഷ്യം കാണേണ്ടത്. മറിച്ച് അവിടെപ്പോയി മെഡൽ നേടുക എന്നതായിരിക്കണം സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടു എന്നിവയ്‌ക്കൊപ്പമുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.

ALSO READ: "സ്പിന്നിനെ നേരിടാൻ മിടുക്കനായ സഞ്ജു ടെസ്റ്റ് ടീമിൽ വരുന്നത് ഇന്ത്യക്ക് ഗുണമാകും"; മനസ് തുറന്ന് മുൻ ന്യൂസിലൻഡ് താരം


കേരളത്തിലെ കുട്ടികൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഒളിംപിക്‌സ് മാതൃകയിൽ നടത്തിയ മാർച്ച് പാസ്റ്റിൻ്റെ ഭാഗമായിരുന്നു. നാലായിരത്തോളം കുട്ടികൾ പങ്കെടുത്ത സാംസ്കാരിക പരിപാടികളും ശ്രദ്ധേയമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ മാർച്ച്‌ പാസ്റ്റിൽ കോട്ടയം ജില്ല ഒന്നാം സ്ഥാനം നേടി. ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്ന് തിരുവനന്തപുരം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയമാണ് കായികമേളയുടെ പ്രധാന വേദി. റീജണൽ സ്‌പോർട്‌സ് സെന്‍റർ കടവന്ത്ര, ജിഎച്ച്‌എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, സെന്‍റ് പീറ്റേഴ്‌സ് കോളേജ് , സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎം എച്ച്എസ്എസ് പുത്തൻകുരിശ്, ജിബി എച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൗൺഹാൾ, സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം എന്നിവയാണ് സ്കൂൾ കായിക മേളയുടെ വേദികൾ.

ALSO READ: ജേഴ്സിയൂരി പുലിവാല് പിടിച്ച് പെപ്ര; പിന്നാലെ കോച്ചിൻ്റെ ശകാരവും!


ഇനി ഏഴ് നാൾ കൊച്ചിയിൽ കൗമാരക്കുതിപ്പിൻ്റെ നാളുകളാണ്. 12 വേദികളിലായി 25,000ത്തോളം താരങ്ങളാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മാതൃകയിലാണ് ഇത്തവണ കായികമേള നടക്കുന്നത്. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഏഴാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മേള കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കു കൂട്ടൽ.

KERALA
മൈജി ഫ്യൂച്ചർ ഷോറൂം ഇനി കോതമംഗലത്തും; നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ