'അഫ്‌സ്‌പ': അരുണാചൽപ്രദേശിലെയും നാഗാലാൻ്റിലെയും ചില പ്രദേശങ്ങളിൽ നിയന്ത്രണം തുടരും

ആറ് മാസത്തേക്കു കൂടിയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്
'അഫ്‌സ്‌പ': അരുണാചൽപ്രദേശിലെയും  നാഗാലാൻ്റിലെയും ചില പ്രദേശങ്ങളിൽ നിയന്ത്രണം തുടരും
Published on
Updated on

സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ 'അഫ്‌സ്പ' പ്രകാരം അരുണാചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും ചില പ്രദേശങ്ങളില്‍ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. 1958ലെ സായുധ സേന (പ്രത്യേക അധികാരം) നിയമത്തിലെ സെക്ഷൻ 3 പ്രകാരമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

ആറ് മാസത്തേക്കുകൂടിയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നാഗാലാൻ്റിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും നടത്തിയ ക്രമസമാധാനനില അവലോകനം ചെയ്തതിന് ശേഷമാണ് നിയന്ത്രണം നീട്ടിയത്.

ALSO READ: മുംബൈയിൽ കനത്ത മഴയിൽ ഓടയിൽ വീണ് സ്ത്രീ മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 7 പേർ


പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനകൾക്ക് ക്രമസമാധാന പരിപാലനത്തിന് വേണ്ടി തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം അഫ്‌സ്‌പ നൽകുന്നുണ്ട്.

News Malayalam 24x7
newsmalayalam.com