ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 28 പേർ കൊല്ലപ്പെട്ടു

അൽ അനാൻ മൈതാനത്തിന് സമീപം സാധാരണക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ;  28 പേർ കൊല്ലപ്പെട്ടു
Published on

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം വെടിനിർത്തൽ കരാറിനായുള്ള ഇസ്രായേലിൻ്റെപുതിയ നിർദേശം അംഗീകരിക്കാനാകില്ലെന്ന്ഹമാസ് അറിയിച്ചു.  ഗാസയിൽ ശനിയാഴ്ച മുതൽ വീണ്ടും ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ 28 പേർ കൂടി മരിച്ചതോടെരണ്ട് ദിവസത്തിനിടെ പ്രദേശത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി.

സെൻട്രൽ ഗാസ മുനമ്പിലെ ദേർ എൽ ബലാഹിൻ്റെ കിഴക്കൻ ഭാഗത്ത് ഒറ്റ രാത്രികൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 8 പലസ്തീനി സ്്ത്രീകളും ഉണ്ട്. മരിച്ചവരുടെ മൃതദേഹങ്ങളിൽ പലതും ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലാണ്. ആക്രമണത്തെ തുടർന്ന് പ്രദേശം റെഡ് സോണായി പ്രഖ്യാപിച്ചു. ആളുകളോട് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാൻ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അൽ അനാൻ മൈതാനത്തിന് സമീപം സാധാരണക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

ലെബനോൻ വഴി ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി. അതേസമയം യുഎസ് നേതൃത്വത്തിൽ ഈജിപ്‌തിൽ നടന്ന വെടി നിർത്തൽ ചർച്ചയിൽ അവതരിപ്പിച്ച പുതിയ വ്യവസ്ഥകൾ ഹമാസ് നിരസിച്ചു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 40000ലധികം പാലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ഇറാൻ പിന്തുണയുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ  ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലെബനനിൽ മുൻകൂർ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു.  ഹിസ്ബുള്ള വിക്ഷേപിച്ച ഇൻകമിംഗ് മിസൈലുകളും ഡ്രോണുകളും പ്രതീക്ഷിക്കണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com