fbwpx
ഓണം വന്നേ..! തിരുവോണം പൊന്നോണമാക്കാൻ അണിഞ്ഞൊരുങ്ങി മലയാളികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Sep, 2024 02:39 PM

പൗർണമിയോട് അടുത്ത ദിവസമായതിനാൽ ഓണനിലാവ് പരന്ന രാത്രിയിലാണ് മലയാളി മാവേലിയെ വരവേറ്റത്

ONAM


ഇന്നു പൊന്നിൻ തിരുവോണം. പൂരാടം വരെ നിറഞ്ഞുനിന്ന മഴമേഘങ്ങൾ പിന്മാറിയതോടെ ചിങ്ങവെയിൽ തെളിച്ചത്തിലാണ് പൊന്നോണം. പൗർണമിയോട് അടുത്ത ദിവസമായതിനാൽ ഓണനിലാവ് പരന്ന രാത്രിയിലാണ് മലയാളി മാവേലിയെ വരവേറ്റത്. മനുഷ്യരെല്ലാവരും ഒന്നാണെന്ന സങ്കല്പത്തിൽ മഹാബലി നാടുവാണ കാലത്തിൻ്റെ സ്മരണ പുതുക്കൽ കൂടിയാണ് ഓണം. 

ഓണസദ്യയും പായസവും വിഭവങ്ങളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലും പൂർത്തിയായി. തിരുവോണ തലേന്ന് നാടും നഗരവും ഉത്രാടപാലിച്ചിലിലായിരുന്നു. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തുണിക്കടകളിലും നിന്നു തിരിയാനാവാത്ത തിരക്കുള്ള ദിവസം. രാത്രി ഏറെ വൈകും വരെയും സജീവമായിരുന്നു ഓണ വിപണി.

READ MORE: കമലയ്ക്ക് വോട്ട് ഉറപ്പാക്കുമോ ടെയ്‌ലർ സ്വിഫ്റ്റ്; പ്രചരണം കൊഴുപ്പിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ്


അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങൾ നാളെ തിരുവോണത്തോടെ പാരമ്യത്തിലെത്തും. ഓണവിപണി മുൻകൂട്ടിക്കണ്ട് കടകമ്പോളങ്ങളെല്ലാം നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും തിരുവോണം ​ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളികളൊന്നടങ്കം.

തിരുവോണദിനത്തിലെ പ്രധാന വിഭവം ഓണസദ്യ തന്നെയാണ്. കുടുംബത്തിലേ എല്ലാവരും ഒന്നിച്ചിരുന്ന് സദ്യ കഴിക്കും. പിന്നിട് ഓണക്കളികളാണ്. ഇന്നത്തെ തലമുറക്ക് അത്ര പരിചിതമാവണമെന്നില്ല ഈ കളികൾ. അന്യംനിന്നും പോകുന്ന വിനോദങ്ങളിൽ ഒന്നുകൂടിയാണ് ഓണക്കളി. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിൻ്റെ ഭാ​ഗങ്ങളാണ്. കാലമെത്രമാറിയാലും ഓർമ്മകളുമായി എല്ലാ വർഷവും ഓണമെത്തും. 

READ MORE: ഇനി 'സിംഗിളല്ല', ചന്ദ്രനും 'മിംഗിളാകുന്നു'; കൂട്ടായെത്തുക 'മിനി മൂൺ'!!

KERALA
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണ ശ്രമം; സ്ഥിരീകരിച്ച് പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
രണ്ടാം വരവ്: ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ 3 ന്