fbwpx
പേരൂർക്കട വിനീത കൊലക്കേസ്: ശിക്ഷാവിധി ഈ മാസം 24ന്
logo

ന്യൂസ് ഡെസ്ക്

Posted : 21 Apr, 2025 01:28 PM

പരമ്പര കൊലയാളിയായ പ്രതി സമൂഹത്തിന് ഭീഷണി എന്നും വാദത്തിൽ പറയുന്നു

KERALA


പേരൂർക്കട വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഈ മാസം 24ന്. പ്രതി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പരമ്പര കൊലയാളിയായ പ്രതി സമൂഹത്തിന് ഭീഷണി എന്നും വാദത്തിൽ പറയുന്നു.


ALSO READ: എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; എൻ്റെ കേരളം’ പ്രദർശന – വിപണന മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നില്‍ കുത്തി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന കൊലപാതകത്തിന്റെ അന്വേഷണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.


ALSO READ: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടക്കുമ്പോഴാണ് കോടികൾ ചെലവഴിച്ചുള്ള സർക്കാർ മാമാങ്കം, യുഡിഎഫ് കൂട്ടുനിൽക്കില്ല: കെ. മുരളീധരൻ


ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിയുടെ സഞ്ചാരപാത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. സമാന രീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയായിരുന്നു രാജേന്ദ്രന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു പ്രതി വിനീതയെ കൊലപ്പെടുത്തിയത്.


Also Read
user
Share This

Popular

KERALA
WORLD
കരിവെള്ളൂരിൽ നവവധുവിൻ്റെ സ്വർണ്ണാഭരണങ്ങൾ ഭർതൃവീട്ടിൽ നിന്ന് മോഷണം പോയി; നഷ്ടപ്പെട്ടത് വിവാഹദിവസം തന്നെ