വിബി ജി റാം പദ്ധതി; കൂലിയിൽ വർധന

ഇന്നത്തെ പ്രധാന വാർത്തകൾ
വിബി ജി റാം പദ്ധതി; കൂലിയിൽ  വർധന

"പുക കണ്ടേ അടങ്ങൂ"; കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരെ ബിആർഎം ഷഫീർ

സർക്കാരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് നേരെ വിമർശനവുമായി ബിആർഎം ഷഫീർ. സിപിഎമ്മിനേക്കാൾ വാശിയോടെ ചിലർ നന്നാക്കാൻ ഇറങ്ങുന്നുണ്ട്. പറയേണ്ടത് പാർട്ടിക്കകത്താണ് പറയേണ്ടത്. പരസ്യമായി പറഞ്ഞാൽ ഒരുദിവസം ചാനലിൽ മുഖം വരും. എല്ലാ യുഡിഎഫ് സർക്കാരുകളെയും തകർത്തത് കോൺഗ്രസുകാർ തന്നെയെന്നും പുക കണ്ടേ അടങ്ങുവെന്നും ഷഫീർ കുറ്റപ്പെടുത്തി.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റം; കെപിസിസി മെമ്പർക്കെതിരെ പരാതി

കെപിസിസി മെമ്പർ സുദർശനെതിരെ ആലത്തൂർ ഗവ എംപ്ലോയീസ് സഹകരണ സംഘം യുഡിഎഫ് ഭരണസമിതിയാണ് വിജിലൻസിന് പരാതി നൽകിയത്. സെക്രട്ടറിയായി പ്രമോഷൻ നേടാൻ നൽകിയ ബിരുദ സർട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ ഒപ്പിട്ട് ചിട്ടി തുകയായ 25 ലക്ഷം രൂപ തട്ടിയ കേസിൽ സുദർശൻ നേരത്തെ അച്ചടക്ക നടപടി നേരിട്ടിരുന്നു.

കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് ആരോപണം.

രാജ്നാഥ് സിങ്ങിനെതിരെ അവകാശ ലംഘന നോട്ടീസ്

പഹൽ ഗാം ഭീകര ആക്രമണത്തെ തുടർന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 2025 ൽ ജൂലായിൽ നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ അവകാശ ലംഘന നോട്ടീസ്. കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈനൃത്തിന് ആളപായമില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

ദേശീയ പാതയിലെ ഗർത്തം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ

ചേർത്തലയിൽ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോടും വാട്ടർ അതോറിറ്റിയോടും റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. പൊതുമരാമത്തിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും നിർദേശം നൽകി.

വിബി ജി റാം പദ്ധതി; കൂലി വർധിപ്പിച്ചു

വിബി ജി റാം പദ്ധതി പ്രകാരമുള്ള പുതിയ വേതനനിരക്കുകൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. ഇതോടെ കേരളത്തിൽ ദിവസം 409 രൂപ കൂലിയാകും. മറ്റ് സംസ്ഥാനങ്ങളിൽ 300 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും.

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽക്കാൻ സർക്കാരിൻ്റെ അനുമതി വേണം; വി.ഡി. സതീശൻ

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽക്കാൻ സർക്കാരിൻ്റെ അനുമതി വേണമെന്നും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിൻ്റെ അനുമതിയില്ലാതെ ഓഹരി വിൽക്കാൻ കഴിയില്ല. വിഴിഞ്ഞത്ത് കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്തിൻ്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനം മന്ദഗതിയിലാണെന്നും ഈ സർക്കാർ വന്ന ശേഷം പ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ തീരുമാനത്തിന് എതിരാവുന്നത് കോടതി: കെ.മുരളീധരൻ

ശബരിമല വികസനനത്തിൽ സർക്കാർ തീരുമാനത്തിന് പലപ്പോഴും കോടതി എതിരാകുന്നുവെന്ന് കെ.മുരളീധരൻ. ശബരിമലയിൽ എങ്ങനെ തൊഴണമെന്നുപോലും നിർദേശിക്കുന്നു. എതിർപ്പ് അറിയിക്കാത്തത്കോടതിയെ ബഹുമാനമുള്ളതുകൊണ്ടാണെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

പിഎസ്‌സി ക്രമക്കേട് അതീവ ഗുരുതരം; ഒ.ജെ.ജനീഷ്

പി.എസ്.സി ക്രമക്കേട് അതീവ ഗുരുതരമെന്നും ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ അനുഭാവിയെന്നും മന്ത്രി ഒ.ജെ.ജനീഷ്. 10 ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ റാങ്ക് പട്ടിക മറ്റൊന്നാകുമായിരുന്നു. നിലവിലെ റാങ്ക് പട്ടികയില്‍, ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം റദ്ദ് ചെയ്യണമെന്നും ജനീഷ് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പല നിയമനങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയമുണ്ട്. ചെറുപ്പക്കാരുടെ പഠനത്തിന് വിലകല്‍പ്പിക്കാത്ത സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

24 കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി

24 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെ പ്രതി പാലക്കാട് മീനാക്ഷിപുരം കന്നിമാരി സ്വദേശി വിനോദിനെ കൊല്ലങ്കോട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തി റിമാൻഡ് ചെയ്തു. വധശ്രമ കേസുകളിലും, 15 കവർച്ച കേസുകളിലും, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ്. നിലവിൽ കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പാറയ്ക്ക് സമീപം സൊരപ്പാറയിൽ താമസിക്കുന്ന പ്രതിയുടെ പേരിൽ SC/ST അതിക്രമം തടയൽ വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഉണ്ട്.

ഹരിയാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

ഹരിയാനയിലെ അംബാലയിൽ കുഴൽ കിണറിൽ വീണ നാലു വയസുകാരൻ നിർഭയ് സിങ് മരിച്ചു. ഇന്നലെയാണ് 220 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് കുട്ടി വീണത്. 60 അടി താഴ്ചയിൽ കുടുങ്ങികിടന്ന കുട്ടിയെ ഇന്ന് പുലർച്ചെ ദൗത്യസംഘം പുറത്ത് എത്തിച്ചിരുന്നു.

നരിക്കുനിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി ആക്രമണം

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. നരിക്കുനി സ്വദേശി റഹീസിൻ്റെ വീട്ടിലാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറിയുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് ടൂറിസ്റ്റ് ബസ് 130 ജംഗ്ഷനിൽ മറിഞ്ഞു. ബസിൽ സ്ത്രീകളും കുട്ടികളും ബസ് ജീവനക്കാരും ഉൾപ്പെടെ 27 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; ലീഗിന് അതൃപ്തി

സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ലീഗിന് അതൃപ്തി. ശേഷാദ്രിനാഥന് സംഘ പരിവാർ ബന്ധമെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാർ നിയമനങ്ങളിൽ ജാഗ്രത കുറവ് കാട്ടുന്നുവെന്ന് ലീഗ് അഭിപ്രായപ്പെട്ടു. കെ.എം. ഷാജിയുടെ നിലപാടുകളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

News Malayalam 24x7
newsmalayalam.com