fbwpx
ഡൽഹിയിൽ വായുമലിനീകരണം അതിതീവ്രം; എന്താണ് വായു ഗുണനിലവാര കമ്മീഷൻ ഏർപ്പെടുത്തിയ ജിആർഎപി മൂന്ന്?
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Nov, 2024 10:42 PM

വായു ഗുണനിലവാര സൂചികയിൽ ഡൽഹിയുടെ ഗുണനിലവാരം 428 എന്ന അപകടകരമായ അളവിലേക്ക് ഉയർന്നതാണ് ജിആർഎപി നിയന്ത്രണത്തിലേക്ക് നയിച്ചത്

NATIONAL


രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായ വായുമലിനീകരണം തുടരുന്ന സാഹചര്യത്തിൽ വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ, ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) മൂന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനത്തിലെത്തി. വായു ഗുണനിലവാര സൂചികയിൽ ഡൽഹിയുടെ ഗുണനിലവാരം 428 എന്ന അപകടകരമായ അളവിലേക്ക് ഉയർന്നതാണ് ജിആർഎപി നിയന്ത്രണത്തിലേക്ക് നയിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അളവാണിത്.

ദേശീയ തലസ്ഥാന മേഖലയ്‌ക്ക് (എൻസിആർ) വേണ്ടിയുള്ള ജിആർഎപി ഡൽഹിയിലെ പ്രതികൂല വായു ഗുണനിലവാരത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഘട്ടം (മോശം- എക്യുഐ 201- 300); രണ്ടാം ഘട്ടം(വളരെ മോശം- എക്യുഐ 301- 400); മൂന്നാം ഘട്ടം(തീവ്രം- എക്യുഐ 401- 450); നാലാം ഘട്ടം (അതിതീവ്രം- എക്യുഐ> 450)

ALSO READ: വായുമലിനീകരണം അതിരൂക്ഷം; ശ്വാസംമുട്ടി രാജ്യതലസ്ഥാനം


എന്താണ് ജിആർഎപി മൂന്ന്? നിയന്ത്രണങ്ങൾ എന്തെല്ലാം?

വായു ഗുണനിലവാരം തീവ്രം (എക്യുഐ 401- 450) എന്ന നിലയിലേക്ക് എത്തുമ്പോഴാണ് ജിആർഎപി മൂന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.


- അത്യാവശ്യമല്ലാത്ത എല്ലാ നിർമാണ, ഇടിച്ചു പൊളിക്കൽ ജോലികളും നിരോധിച്ചിരിക്കുന്നു. ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്ക്ക് നിർണായകമായ പദ്ധതികളെ ഇവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

- പഴയ എമിഷൻ മാനദണ്ഡങ്ങളായ BS-IIIയിലെ പെട്രോൾ വാഹനങ്ങളും, BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ ചില ഭാഗങ്ങളിലും           നിരത്തിലിറക്കാൻ അനുവാദമില്ല.

- പ്രധാന വെൽഡിംഗ്, ഗ്യാസ് കട്ടിംഗ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്.

- അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഡീസൽ ജനറേറ്റർ സെറ്റുകൾ ഉപയോഗിക്കാൻ അനുവാദം.

- യന്ത്രവൽകൃത റോഡ് വൃത്തിയാക്കലും, പൊടിശല്യം തടയാൻ വെള്ളം തളിക്കലും കൂടുതലായി നടപ്പിലാക്കും.

- പൊതുഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കും.

- ചെറിയ ഇൻഡോർ അറ്റകുറ്റപ്പണികൾ ഒഴികെയുള്ള പെയിൻ്റിംഗ്, പോളിഷിംഗ്, വാർണിഷിംഗ് ജോലികൾ, സിമൻ്റ്, പ്ലാസ്റ്റർ/ മറ്റ് കോട്ടിംഗുകൾ മുതലായവയ്ക്ക് നിയന്ത്രണം.

- നടപ്പാതയില്ലാത്ത റോഡുകളിലൂടെ നിർമാണ സാമഗ്രികളുമായി വാഹനങ്ങളുടെ സഞ്ചാരത്തിന് നിരോധനം.

ALSO READ: ലോകത്തിലെ ഏറ്റവും മലിനമായ നഗരം; ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിക്ക് പുതിയ 'പദവി'

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറരുതെന്നാണ് ദേശീയ തലത്തിൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തെക്കുറിച്ച് പറഞ്ഞത്. നവംബർ 11ന് നടന്ന മുൻ വിചാരണയിൽ, ദീപാവലി ആഘോഷത്തിലെ പടക്ക നിരോധന ഉത്തരവിൻ്റെ ലംഘനം ഗൗരവമായി എടുത്ത സുപ്രീം കോടതി, മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ചിരുന്നു. മലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലികാവകാശമാണെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇത് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.


KERALA
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5, കൂടുതൽ കണ്ണൂരില്‍
Also Read
user
Share This

Popular

NATIONAL
KERALA
പാക് ആക്രമണങ്ങള്‍ യാത്രാവിമാനങ്ങളുടെ മറപറ്റി; ഉപയോഗിച്ചത് 400ഓളം തുർക്കി നിർമിത ഡ്രോണുകള്‍