fbwpx
പത്തനംതിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്: ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 May, 2025 05:09 PM

കടമ്മനിട്ട സ്വദേശി സജിലിനെയാണ് പത്തനംതിട്ട അഡീഷണൽ പ്രിൻസപ്പൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

KERALA


പത്തനംതിട്ടയിൽ 17 വയസുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്തിന് ജീവപര്യന്തം കഠിന തടവും നാല് ലക്ഷം പിഴയും. കടമ്മനിട്ട സ്വദേശി സജിലിനെയാണ് പത്തനംതിട്ട അഡീഷണൽ പ്രിൻസപ്പൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സജിലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലുമാണ് പ്രധാന തെളിവുകളായത്.


ALSO READ: ചെറുപുഴയില്‍ എട്ടു വയസുകാരിക്ക് മര്‍ദനമേറ്റതില്‍ വനിതാ ശിശു വികസന വകുപ്പ് ഇടപെടും; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി


2017 ജൂലൈ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ശാരികയെ മുത്തച്ഛന് മുന്നിൽ വെച്ച് അയൽവാസിയും ആൺസുഹൃത്തുമായ സജിൽ കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വെച്ചാണ് സജിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ​ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും വിദ​ഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ജൂലൈ 22ന് ശാരിക മരണപ്പെടുകയായിരുന്നു.


ALSO READ: "പ്രതി കൂടുതലും ഇടപഴകിയത് കൊച്ചുകുട്ടികളോട്"; മറ്റു കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

WORLD
"അത് വെറും ഫാന്‍റസി"; യുക്രെയ്നുമായുള്ള സമാധാന ചർച്ചകള്‍ക്ക് വത്തിക്കാന്‍ ആതിഥേയത്വം വഹിക്കുമെന്ന വാദം തള്ളി റഷ്യ
Also Read
user
Share This

Popular

KERALA
KERALA
അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാര്‍ഗോ കടലില്‍ പതിച്ചു; അപകടകരമായ എണ്ണപ്പാട ഒഴുകിപ്പരക്കുന്നു, കേരളാ തീരത്ത് ജാഗ്രതാ നിർദേശം