fbwpx
വേടന്‍ ഇടുക്കിയിലേക്ക്; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന ചടങ്ങില്‍ പാടും
logo

ന്യൂസ് ഡെസ്ക്

Posted : 04 May, 2025 02:01 PM

കഞ്ചാവ്, പുലിപ്പല്ല് കേസുകളെ തുടര്‍ന്ന് നേരത്തെ വേടന്റെ പരിപാടി ഒഴിവാക്കിയിരുന്നു.

KERALA


സര്‍ക്കാര്‍ പരിപാടിയില്‍ പാടാന്‍ വേടന്‍ ഇടുക്കിയിലേക്ക്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് വേടന്‍ എത്തുന്നത്. നാളെ വൈകിട്ടാണ് വേടന്റെ സംഗീത പരിപാടി. കഞ്ചാവ്, പുലിപ്പല്ല് കേസുകളെ തുടര്‍ന്ന് നേരത്തെ വേടന്റെ പരിപാടി ഒഴിവാക്കിയിരുന്നു. വേടന്റെ പരിപാടി ഒഴിവാക്കിയതായി നേരത്തെ മന്ത്രി റോഷി അഗസ്റ്റിനാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വേടന് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

റാപ്പര്‍ വേടനെ വീണ്ടും പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് രംഗത്തെത്തിയിരുന്നു. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്.

'ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടന്‍. ദളിത് വിഭാഗത്ിതന്റെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെയും താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടന്റെ പ്രത്യേകതയെ കൃത്യമായി മനസിലാക്കണം. വേടന്‍ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണഅടെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയില്‍ സര്‍ക്കാര്‍ നീക്കത്തെ കണ്ടാല്‍ മതി,' എം.വി. ഗോവിന്ദന്‍ പറഞ്ഞു.


ALSO READ: ''മുറിവില്‍ ഒന്നും ചെയ്യാതെ വീട്ടിലേക്ക് വിട്ടു"; അഞ്ചര വയസുകാരി പേ വിഷബാധയേറ്റ് മരിച്ചതിൽ കോഴിക്കോട് മെഡി. കോളേജിനെതിരെ കുടുംബം


വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനം വകുപ്പ് സ്റ്റേ നീക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് വനംവകുപ്പ് ആണെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു.

വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ഏഴ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ പിടികൂടുന്ന സമയത്ത് വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്ന് ദേഹ പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നു.
കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റിലുണ്ടായിരുന്ന 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.

എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. എന്നാല്‍ പുലിപ്പല്ല് കേസില്‍ വേടന് കോടതി ജാമ്യം അനുവദിച്ചു.


ALSO READ: വേടനെ വേട്ടയാടാന്‍ ഉദ്ദേശ്യമില്ല; സര്‍ക്കാര്‍ നടപടി തെറ്റ് തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതി: എം.വി. ഗോവിന്ദന്‍


തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂര്‍ കോടതിയുടെ കണ്ടെത്തല്‍. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നു.

മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ എം.വി. ഗോവിന്ദന്‍ വെല്ലുവിളിക്കുകയും ചെയ്തു. സിപിഐഎമ്മും കോണ്‍ഗ്രസും ഒരുപോലെ അഴിമതിക്കാര്‍ ആണെന്ന പരാമര്‍ശം തെറ്റാണ്. തെളിവ് സഹിതം പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നുവെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ചന്ദ്രശേഖര്‍ ഉന്നയിച്ചത്. ഈ സമീപനം തന്നെ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read
user
Share This

Popular

KERALA
NATIONAL
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോ​ഗികളുടെ മരണം; അന്വേഷണം കോട്ടയം മെഡി. കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ