fbwpx
20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിൽ, കടുത്ത ഭക്ഷ്യക്ഷാമം; ദുരിതത്തിന്റെ കാണാക്കയത്തിൽ ഗാസ
logo

ന്യൂസ് ഡെസ്ക്

Posted : 21 May, 2025 08:06 AM

എന്നാൽ ഗാസയിൽ 20 ലക്ഷത്തോളം ജനങ്ങൾ രൂക്ഷ ദാരിദ്യത്തിലെന്നാണ് യുഎൻ നൽകുന്ന ഏറ്റവും പുതിയ വിവരം. അതിഭീകരമായ ഭക്ഷ്യക്ഷാമം ​പലസ്തീൻ മേഖലയിൽ പടരുകയാണ്.

WORLD


കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പടുകുഴിയിലാണിപ്പോൾ ​ഗാസ. ഇസ്രയേൽ ആക്രമണം വീണ്ടും കടുപ്പിച്ചതോടെ യാതനയുടെ പാരമ്യത്തിലാണ് ഗാസ അടക്കമുള്ള മേഖലകളിലെ മനുഷ്യർ. അവശ്യ മരുന്നുകളോ വെള്ളമോ ഭക്ഷണമോ എത്തിക്കാനാകുന്നില്ല പലയിടത്തും. 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിലെന്ന റിപ്പോർട്ടുകൾക്കിടെ കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു.


സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും പോലുള്ള സഹായങ്ങൾ ചെറിയ തോതിൽ എത്തിക്കുന്നത് തടയില്ല. ഈ ഔദാര്യവാക്ക് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റേതാണ്. അപ്പോഴും ഇസ്രയേൽ ഒരു കാര്യം ആവർത്തിക്കുന്നു, അത് നടപ്പാക്കുകയും ചെയ്യുന്നു. ആക്രമണം കടുപ്പിക്കുക എന്നത്. എന്നാൽ ഗാസയിൽ 20 ലക്ഷത്തോളം ജനങ്ങൾ രൂക്ഷ ദാരിദ്യത്തിലെന്നാണ് യുഎൻ നൽകുന്ന ഏറ്റവും പുതിയ വിവരം. അതിഭീകരമായ ഭക്ഷ്യക്ഷാമം ​പലസ്തീൻ മേഖലയിൽ പടരുകയാണ്.

​ഗാസ മുനമ്പിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കാനുള്ള പോക്കാണിത് - ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഒരു തരത്തിലുള്ള മനുഷ്യത്വപരമായ സമീപനവും ഇക്കാര്യത്തിൽ പലസ്തീൻ ജനതയ്ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. കഴിഞ്ഞ രണ്ടാഴ്ച്ചകളിലെ ​ഗാസയിൽ നടന്ന ആക്രമണങ്ങൾ അത് തെളിയിക്കുന്നുമുണ്ട്. രണ്ടാഴ്ച്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലേക്ക് എത്താനിനി അധികമില്ല എന്നതാണ് ഗാസ മുനമ്പിലേയും ഖാൻ യുനിസിലേയുമെല്ലാം സ്ഥിതി.


Also Read; സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത 48 മണിക്കൂറില്‍ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും; UN മുന്നറിയിപ്പ്


2023 ഒക്ടോബർ 7 ഹമാസ് നടത്തിയ ആക്രമണം നടന്ന് 19 മാസം പിന്നിട്ടിരിക്കുന്നു. എന്നാൽ ഗാസ പൂർണമായി പിടിക്കാനുള്ള തീരുമാനത്തിന് ഇസ്രയേൽ ക്യാബിനറ്റ് മെയ് 4 ന് അം​ഗീകാരം നൽകിയതിൽ തുടങ്ങിയതാണ് ആക്രമണ രൂക്ഷത. കഴിഞ്ഞ 10 ആഴ്ച്ചയായി അതിർത്തി മേഖലകളിൽ പലയിടത്തും ഭക്ഷണമോ മരുന്നോ നൽകാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്ന് പലസ്തീനിയൻ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

തെക്കൻ ​ഗാസയിലെ മേഖലയിൽ, ​ഖാൻ യൂനിസിൽ കടുത്ത ആക്രമണമുണ്ട്. മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം തന്നെ മുന്നറിയിപ്പ് നൽകുന്നു. മേഖലയുടെ പൂർണ നിയന്ത്രണം അധികം വൈകാതെ ഏറ്റെടുക്കുമെന്നത് ഇസ്രയേൽ സൈന്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

EXPLAINER
VIDEO| ഇസ്കെമിക് ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അർബുദം; ആളെക്കൊല്ലികളാകുന്ന വിറകടുപ്പുകൾ
Also Read
user
Share This

Popular

KERALA
WORLD
പാലക്കാട് ഭാര്യയെ കൊലപ്പെടുത്തി വാട്‌സാപ്പ് ഫാമിലി ഗ്രൂപ്പിൽ ഓഡിയോ സന്ദേശമയച്ച് ഭർത്താവ്