fbwpx
ചേറ്റൂരിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛനെയും ഏറ്റെടുക്കാൻ ബിജെപി നീക്കം; വിമർശിച്ച് സുധീരൻ
logo

ന്യൂസ് ഡെസ്ക്

Posted : 13 May, 2025 11:00 AM

കൃഷ്ണൻ എഴുത്തച്ഛന്റെ ശവകുടീരത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.

KERALA


ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണ വിവാദത്തിന് പിന്നാലെ തൃശൂരിൽ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെ അനുസ്മരണം നടത്തി ബിജെപി. 21ാം ചരമ വാർഷിക ദിനമായ ചൊവ്വാഴ്ച കോണ്‍ഗ്രസ് അവിണ്ണിശ്ശേരിയിൽ സംഘടിപ്പിച്ച അനുസ്മരണത്തിന് പിന്നാലെയാണ് ബിജെപിയുടെ അനുസ്മരണ യോഗം. കൃഷ്ണൻ എഴുത്തച്ഛന്റെ ശവകുടീരത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.


എഴുത്തച്ഛൻ ചരമ ദിനത്തിൽ കോൺഗ്രസും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുതിർന്ന നേതാവ് വി.എം. സുധീരൻ എഴുത്തച്ഛൻ്റെ നാടായ അവിണ്ണിശ്ശേരിയിൽ എത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വി.ആറിനെ ഏറ്റെടുക്കാനുള്ള ബിജെപി നീക്കം ജനങ്ങൾ പരിഹാസ്യത്തോടെ തള്ളുമെന്ന് കോൺഗ്രസ് നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.


ALSO READ: ചേറ്റൂർ അനുസ്മരണ പരിപാടി: BJPക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ നേതാക്കളെ കടമെടുക്കേണ്ടി വരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡൻ്റ്



"വി.ആർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതാവാണെന്ന കാര്യം എല്ലാവർക്കുമറിയാം. ബിജെപി അദ്ദേഹത്തെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കം ജനങ്ങൾ പരിഹാസ്യത്തോടെ തള്ളും. അദ്ദേഹത്തിൻ്റെ പൈതൃകം മറ്റാർക്കും അവകാശപ്പെടാനാവില്ല. മകൻ ബിജെപിയിൽ ചേർന്നു എന്നതിൽ കാര്യമില്ല. പിതാവിൻ്റെ രാഷ്ട്രീയത്തിലാണ് കാര്യം," വി.എം. സുധീരൻ വ്യക്തമാക്കി.


സ്വാതന്ത്ര സമര സേനാനിയായ വി.ആർ. എഴുത്തച്ഛൻ കെ.പി.സി.സി. സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ലീഡർ കെ. കരുണാകാരൻ്റെ രാഷ്ട്രീയ ഗുരുവാണ് അദ്ദേഹം. തിരുക്കൊച്ചി നിയമസഭാ അംഗവുമായിരുന്നു. ഖാദി പ്രസ്ഥാനത്തിന് സംസ്ഥാനത്ത് രൂപം നൽകിയവരിൽ ഒരാളുമാണ്. ഒപ്പം അവിണിശ്ശേരി പഞ്ചായത്തിൻ്റെ സ്ഥാപക നേതാവ് കൂടിയാണ്.

Also Read
user
Share This

Popular

KERALA
NATIONAL
നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം