fbwpx
പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞു; കോഴിക്കോട് സ്വദേശിയുടെ ഹോട്ടൽ അടിച്ചുതകർത്ത് പ്രതിയുടെ സുഹൃത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 18 May, 2025 06:16 PM

അക്രമം നടത്തിയ സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ഹോട്ടലുടമ സുബൈർ പറഞ്ഞു.

KERALA

അക്രമത്തിൻ്റെ ദൃശ്യങ്ങൾ

കോഴിക്കോട് കാരശ്ശേരി വലിയപറമ്പിൽ പോലീസിനെ വെട്ടിപരിക്കേൽപിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വലിയപറമ്പ് സ്വദേശി സുബൈറിൻ്റെ ഹോട്ടലാണ് തകർത്തത്. അക്രമം നടത്തിയ സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുബൈർ പറഞ്ഞു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാർ മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ കല്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതികൾ നേരത്തെ ആക്രമിച്ചിരുന്നു. . പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിലാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ, സുബൈർ സാക്ഷി പറഞ്ഞതാണ് പ്രകോപന കാരണം. പ്രതികളിൽ ഒരാളുടെ സുഹൃത്തായ വലിയ പറമ്പ് സ്വദേശി സാദിഖാണ് ആക്രമണം നടത്തിയത്. വലിയ പറമ്പിൽ പ്രവർത്തിക്കുന്ന സുബൈറിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സാദിഖ് അടിച്ചു തകർക്കുകയായിരുന്നു.


ALSO READ: "പൊലീസിന് സ്വതന്ത്ര സംഗീതത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തത് കലാകാരൻമാരെ ബാധിക്കുന്നു"; വിമർശനവുമായി വേടൻ


അക്രമം നടക്കുമ്പോൾ പൊലീസ് സ്ഥലത്തെത്തുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് വന്നു പോയതിനു ശേഷം സാദിഖ്‌ വീണ്ടും ഭീഷണിയുമായി എത്തി. സാദിഖ് നിരവധി കേസിൽ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുബൈർ പറഞ്ഞു. സാദിഖിനെതിരെ സുബൈർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



KERALA
EXCLUSIVE | യാക്കോബായ സഭയിലും പൊട്ടിത്തെറി; നിരണം ഭദ്രാസന സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു
Also Read
user
Share This

Popular

KERALA
KERALA
മുകൾ നില പൂർണമായും കത്തി നശിച്ചു; പുതിയ സ്റ്റാൻഡിൽ വൻ തീപിടിത്തം; കോഴിക്കോട് നഗരത്തിൽ ഗതാഗത, വൈദ്യുതി നിയന്ത്രണം